മുനയം പാലം; 34 കോടി നഷ്ടപ്പെടുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണയും മാർച്ചും .
ഇരിങ്ങാലക്കുട : മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു ഡി എഫ് സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും. പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമ്മിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നതെന്ന് സമരം ഉദ്‌ഘാടനം ചെയ്ത പാർട്ടി ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, പി.ടി.ജോർജ്, സിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ.സതീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി.വിൽസൺ, കേരള കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, ജേക്കബ് പാലത്തിങ്കൽ, ഷാന്റി റാഫേൽ, മേരി മത്തായി, അശോകൻ ഷാരടി, ജോയ് പടമാടാൻ എന്നിവർ പ്രസംഗിച്ചു.