കരുവന്നൂർ, കാട്ടൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി
ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടകളായ കരുവന്നൂർ സ്വദേശി മുരിങ്ങത്ത് വീട്ടിൽ സുധിൻ (28 വയസ്സ്,) കാട്ടൂർ കാരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടിൽ അജീഷ് (32 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്തിയത്.
സുധിൻ കൊടകര പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു അടിപിടി കേസും, 2024 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അജീഷ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2021 ൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസിലും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2024 ൽ വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലും സിപിഐ യുടെ പഴുവിൽ വെസ്റ്റ് ദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസ് തല്ലി തകർത്ത് മേശകളും കസേരകളും നശിപ്പിക്കുകയും 3 ലക്ഷം രൂപയുടെ നഷ്ടം വരുന്നതിനും പാർട്ടി ഓഫീസിൻെറ മേശയിലുണ്ടായിരുന്ന 80000 രൂപ എടുത്തു കൊണ്ടു പോയ കേസിലും വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലും പ്രതിയാണ് .
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി . കൃഷ്ണ കുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍ സി.എം. ക്ലീറ്റസ്, ദിനേശൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ വിജയകുമാർ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
കാട്ടൂർ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു ഇ ആർ, സിവിൽ പോലിസ് ഓഫിസർമാരായ ഫെബിൻ, രമ്യ എന്നിവര്‍ അജീഷിനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.ബി കൃഷ്ണകുമാർ ഐപിഎസ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 34 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്.